Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pranav Mohanlal

ഫോട്ടോയ്ക്ക് പോസ് ചെയ്ത് അച്ഛൻ, നായക്കുട്ടിക്കൊപ്പം ഉറങ്ങുന്ന ചേട്ടൻ; കുടുംബത്തെ മുഴുവൻ കാമറയിൽ പകർത്തി വിസ്മയ  

അച്ഛനെയും അമ്മയെയും സഹോദരനെയും കാമറയിൽ പകർത്തി വിസ്മയ മോഹൻലാൽ. 2025 തന്‍റെ ജീവിതത്തിലെ മനോഹര നിമിഷങ്ങളുടെ ചിത്രങ്ങളാണ് താരപുത്രി പങ്കുവച്ചിരിക്കുന്നത്.

വിവിധ സമയങ്ങളിൽ തന്‍റെ ഫോണിന്‍റെ കാമറയിൽ പകർത്തിയ ഒരുകൂട്ടം ചിത്രങ്ങളാണിത്. മോഹൻലാൽ, സുചിത്ര മോഹൻലാൽ, പ്രണവ് മോഹൻലാൽ എന്നിവരാണ് ചിത്രത്തിലെ മെയിൻ ഹൈലൈറ്റ്.

വളർത്തു നായയെ കെട്ടിപ്പിടിച്ചുറങ്ങുന്ന പ്രണവിന്‍റെ ചിത്രമാണ് അതിൽ ഏറ്റവും ആകർഷണം. അച്ഛന്‍റെയും ചേട്ടന്‍റെയും പാത പിന്തുടർന്ന് പ്രണവിനു പിന്നലെ വിസ്മയയും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.

ജൂഡ് ആന്തണിയുടെ ചിത്രത്തിലൂടെയാണ് വിസ്മയുടെ സിനിമാ അരങ്ങേറ്റം. തുടക്കം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Movies

ഈസ്തെറ്റിക് അരുൺ!

വിനീത് ശ്രീനിവാസന്‍റെ "തട്ടത്തിന്‍ മറയത്ത്’ സിനിമയുടെ ഓഡിഷനില്‍ നിന്നു പുറത്തായ അരുണ്‍ അജികുമാര്‍ എന്ന സ്കൂള്‍ പയ്യന്‍ 14 വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളത്തിലെ ആദ്യത്തെ മുന്നൂറു കോടി കളക്ഷന്‍ ചിത്രം "ലോക’യുടെ പോസ്റ്റര്‍ ഡിസൈനറായും രാഹുല്‍ സദാശിവന്‍ ഹൊറര്‍ ത്രില്ലര്‍ "ഡീയസ് ഈറെ’യില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം കിരണ്‍ എന്ന നിര്‍ണായക കഥാപാത്രമായും മിന്നിത്തിളങ്ങുന്ന കാഴ്ച.

നിരവധി ഹിറ്റ് സിനിമകള്‍ക്കു പോസ്റ്ററുകളൊരുക്കിയ അരുണിന്‍റെ "ഈസ്തെറ്റിക് കുഞ്ഞമ്മ’യാണ് ഡീയസ് ഈറെയ്ക്കും പോസ്റ്ററുകള്‍ തീർത്തത്.

പൂക്കാലം, അന്വേഷിപ്പിന്‍ കണ്ടെത്തും, പടക്കളം എന്നിവയിലൂടെ അഭിനയവീഥിയിൽ നിര്‍ണായക ചുവടുകള്‍. ഡീയസ് ഈറെയിലെ കിരണ്‍, അരുണിന്‍റെ കരിയറില്‍ വഴിത്തിരിവാകുന്നു.

"കിരണിന്‍റെ നേര്‍ വിപരീത സ്വഭാവമാണ് എന്‍റേത്. ഏറെ ജോളിയായ, എല്ലാവരെയും പിടിച്ചുനിര്‍ത്തി സംസാരിക്കുന്ന ഞാന്‍ അധികമാരോടും മിണ്ടാതെ സെറ്റിന്‍റെ ഒരു മൂലയ്ക്കുപോയി ഒറ്റയ്ക്ക് ഇരുന്നതും ചില ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചതും ഈ കഥാപാത്രത്തിനു വേണ്ടിയാണ്. ഇതുവരെ ചെയ്തതില്‍ ഏറ്റവും ആവേശജനകവും പ്രയാസമേറിയതുമായ വേഷം.'' അരുണ്‍ അജികുമാര്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.

തുടക്കം നാടകത്തില്‍

Movies

ഭയത്തിന്‍റെ രോമാഞ്ചം അഥവാ ഭാർഗവിക്കുട്ടി മുതൽ കനി വരെ

അടുത്ത സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മികച്ച ഗോസ്റ്റ് റോൾ ചെയ്ത നടനും നടിക്കും അവാർഡ് ഏർപ്പെടുത്തുകയാണെങ്കിൽ കടുത്ത മത്സരം ആയിരിക്കും ആ വിഭാഗത്തിൽ നടക്കുക. കാരണം മലയാളസിനിമയിൽ ഇത് യക്ഷി-പ്രേത-ഭൂത- മറുത-ചാത്തന്മാരുടെ കളി വിളിയാട്ടത്തിന്‍റെ കാലമാണ്.

ഭാർഗവീനിലയത്തിൽ തുടങ്ങുന്ന മലയാള സിനിമയുടെ ലക്ഷണമൊത്ത ഹൊറർ പാരമ്പര്യം ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. ഏറ്റവും ഒടുവിൽ തിയറ്റർ റിലീസ് ആയ പ്രണവ് മോഹൻലാലിന്‍റെ ഡീയെസ് ഈറേ വരെ എത്തിനിൽക്കുന്നു മലയാളത്തിന്‍റെ ഹൊറർ സിനിമ ചരിത്രം. എല്ലാകാലത്തും പ്രേക്ഷകർക്ക് ഇഷ്ടമുള്ളവയാണ് ഹൊറർ മൂഡിലുള്ള സിനിമകൾ.

മലയാളത്തിൽ കല്യാണി പ്രിയദർശൻ മുഖ്യ വേഷത്തിലെത്തിയ ലോക ചാപ്റ്റർ വൺ അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ ഹിറ്റ് ചിത്രമായി. പിന്നീട് സുമതി വളവ്, നൈറ്റ് റൈഡേഴ്സ്, ഡീയെസ് ഈറേ എന്നിവയെല്ലാം ഇതേ പാറ്റേണിൽ വന്നു. ഹൊറർ സിനിമയാണെങ്കിലും അവയിൽ പരമാവധി വ്യത്യസ്തതകൾ കൊണ്ടുവരാൻ പുതിയ സംവിധായകർ ക്ഷമിക്കുന്നതുകൊണ്ടുതന്നെ പേടിപ്പെടുത്തുന്ന സിനിമകൾക്കെല്ലാം ഒരു ഫ്രഷ്നസ് ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്.

1964 ലാണ് വൈക്കം മുഹമ്മദ് ബഷീറിന്‍റെ നീല വെളിച്ചം എന്ന കഥയിൽ നിന്ന് ഭാർഗവീനിലയം എന്ന ഹൊറർ സിനിമ പിറവിയെടുക്കുന്നത്. എ. വിൻസെന്‍റാണ് സിനിമ സംവിധാനം ചെയ്തത്. മനോഹരമായ ഒരു റൊമാന്‍റിക് ഹൊറർ ചിത്രമായിരുന്നു അത്. ഒരുപക്ഷേ മലയാളത്തിൽ ആദ്യം വരുന്ന ഹൊറർ സിനിമ. അത് കണ്ട് അന്ന് പേടിച്ചു വിറച്ചിട്ടുണ്ടെന്ന് പഴയ തലമുറയിലുള്ളവർ ഓർക്കുന്നു.

നിലവെളിച്ചം എന്ന കഥയൊന്നും വായിച്ചിട്ടുണ്ടായിരുന്നില്ല, പക്ഷേ സിനിമ കണ്ടു വീട്ടിലെത്തിയിട്ടും പേടി മാറിയിരുന്നില്ല. ചിത്രത്തിന്‍റെ പോസ്റ്റർ പോലും നോക്കാൻ പിന്നീട് പേടി തോന്നി. പിന്നീട് എത്രയോ രാത്രികളിൽ ഭാർഗവിനിലയം ഒരു പേടി സ്വപ്നമായി മനസിൽ കിടന്നിരുന്നു. ആ പേടി മാറാൻ ഒരുപാട് കാലമെടുത്തു - ഭാർഗവീനിലയം തിയറ്ററിൽ കണ്ട പഴയ തലമുറയിൽ പെട്ടവർ അന്നത്തെ തിയറ്റർ എക്സ്പീരിയൻസ് ഓർത്തെടുത്തു.

പിന്നീടങ്ങോട്ട് ധാരാളം ഹൊറർ മലയാള സിനിമകൾ പ്രേക്ഷകരെ പേടിപ്പിച്ചും ചിലപ്പോഴൊക്കെ ചിരിപ്പിച്ചും വന്നു പോയിക്കൊണ്ടിരുന്നു. ഹൊറർ എന്ന പേരിൽ ഇറക്കിയ പല സിനിമകളും പേടിയെന്ന് വികാരം മാത്രം സൃഷ്ടിക്കാതെ കടന്നു പോയിട്ടുണ്ട്. ലിസ, കരിമ്പൂച്ച, കലിക, ശ്രീകൃഷ്ണ പരുന്ത്, യക്ഷി, പച്ചവെളിച്ചം, സീൻ നമ്പർ സെവൻ, വീണ്ടും ലിസ, വിശ്വസിച്ചാലും ഇല്ലെങ്കിലും.... അങ്ങനെ ഹൊറർ സിനിമകൾ പലതരത്തിൽ എത്തി. 60കളിലും 70കളിലും 80കളിലും 90കളിലും 2000ത്തിലും ഹൊറർ സിനിമകൾ മലയാളത്തിൽ ഉണ്ടായി. അതായത് ഭാർഗവീനിലയം വന്ന 1964 മുതൽ മുടക്കമില്ലാതെ പേടിപ്പെടുത്തുന്ന സിനിമകൾ മലയാളത്തിന്‍റെ വെള്ളിത്തിരയിൽ വന്നു എന്നർത്ഥം.

1993ല്‍ റിലീസ് ചെയ്ത മണിച്ചിത്രത്താഴ് ഹൊറർ ചിത്രം എന്ന ഗണത്തിൽ ചിലർ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും അതൊരു സൈക്കോളജിക്കൽ ത്രില്ലർ സിനിമയാണെന്ന് പറയുന്നവരും ഉണ്ട്. വരും തലമുറയ്ക്കുള്ള പാഠപുസ്തകം എന്നാണ് അന്ന് ഫാസിൽ ചിത്രത്തെ വിശേഷിപ്പിച്ചത്. അത് ശരിയാണെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. ഗംഗയും നാഗവല്ലിയും നകുലനും സണ്ണിയും ശ്രീദേവിയും ഒക്കെ ഓരോ തലമുറയ്ക്കും പ്രിയപ്പെട്ടതായി മാറിക്കൊണ്ടിരിക്കുകയാണ്.

റീ റിലീസ് ചെയ്തപ്പോഴും ചിത്രം സൂപ്പർഹിറ്റ് തന്നെ. പക്ഷേ മണിച്ചിത്രത്താഴ് മുതൽ മലയാളസിനിമയിലെ ഹൊറർ ചിത്രങ്ങൾക്ക് വ്യത്യസ്തതകളും പുതുമകളും കൊണ്ടുവരാൻ സംവിധായകർ ശ്രമിച്ചു എന്നത് വലിയ കാര്യമാണ്. അതുവരെ പിന്തുടർന്നുപോന്ന പതിവ് രീതികൾ വിട്ട് എങ്ങനെ വ്യത്യസ്തമായി പേടിപ്പിക്കാം എന്ന് സംവിധായകരും എഴുത്തുകാരും ചിന്തിച്ചുതുടങ്ങി.

ബ്ലാക്ക് ആൻഡ് വൈറ്റിൽ യാതൊരു സാങ്കേതിക മികവും ഇല്ലാതിരുന്നിട്ടും ഭാർഗവിക്കുട്ടി പ്രേക്ഷകരെ പേടിപ്പിച്ചു. കാലം മുന്നോട്ടു കുതിച്ചപ്പോൾ സാങ്കേതിക മികവിന്‍റെ എല്ലാ സൂത്രങ്ങളും തന്ത്രങ്ങളും ഉപയോഗിച്ച് മലയാള സിനിമ പ്രേക്ഷകരെ ഭയത്തിന്‍റെ ഉള്ളറകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.ഡിടിഎസും ഡോൾബിയും ത്രീഡിയും എല്ലാം എത്തിയപ്പോൾ ഹൊറർ സിനിമകളുടെ പാറ്റേണും മാറി.

വെറുതെ പേടിപ്പെടുത്തുന്ന സിനിമകൾ എന്നതിനപ്പുറം ചിരിച്ചുകൊണ്ട് കാണാവുന്ന ഹൊറർ-കോമഡി സിനിമകൾ മലയാളത്തിൽ പരീക്ഷിക്കപ്പെട്ടു. പകൽ പൂരവും ഇൻ ഗോസ്റ്റ് ഹൗസ് ഇന്നുമൊക്കെ ചിരിയും ഭയവും ഇടകലർത്തിയ സിനിമകളായിരുന്നു. അടുത്തിടെ ഇറങ്ങിയ രോമാഞ്ചം ഈ ഗണത്തിൽ പെട്ടതായിരുന്നു.

മോഡേൺ പ്രേത കഥയാണ് ലോകയിൽ അവതരിപ്പിച്ചത്. കണ്ടു ശീലിച്ച പ്രേത കാഴ്ചകളെ അടിമുടി തച്ചുടച്ചുകൊണ്ട് ലോക ചാപ്റ്റർ വൺ പുതിയ കാലത്തിന്‍റെ ഹൊറർ സിനിമയായി. പ്രേതം ആണെങ്കിലും യക്ഷിയാണെങ്കിലും അതിനുമുണ്ട് ഒരു ഹൃദയവും മനസുമെന്ന് പുതിയ എഴുത്തുകാരും സംവിധായകരും കാണിച്ചു തന്നു. ഭ്രമയുഗത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ഭയത്തിന്‍റെ ഓരങ്ങളിലൂടെ കൊണ്ടുപോവുകയും ചെയ്തു. ഹൊറർ സിനിമകളിൽ പുതിയ പരീക്ഷണങ്ങൾ ഇനിയും നടക്കും.

വയലൻസ് കുത്തി നിറയ്ക്കാതെയും കാതടിപ്പിക്കുന്ന ബാക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെയും എങ്ങിനെ ഹൊറർ സിനിമ ചെയ്യാം എന്ന് പുതുതലമുറ കാണിച്ചു തരുന്നുണ്ട്. അതുകൊണ്ടുതന്നെ മലയാളത്തിന്‍റെ ബിഗ് സ്ക്രീനിൽ ഇനിയും യക്ഷിയും പ്രേതവും ചാത്തനും മറുതയും ഭൂതവും പിശാചുക്കളും നിറയും. പുതിയകാലത്തെ മലയാള സിനിമയിൽ പ്രേതങ്ങൾ വെറും രക്തദാഹികൾ അല്ല, അവർ കാര്യകാരണങ്ങൾ ഇല്ലാതെ ആരെയും കൊല്ലുന്നില്ല... അവർക്കും പലതും പറയാനുണ്ട്, അവർക്ക് വേണ്ടിയും കാതോർക്കേണ്ടി വരും നമുക്ക്..

Movies

'അച്ഛന് പിന്നാലെ തന്നെയുണ്ട് മകനും'; മോഹൻലാലിന് പിന്നാലെ 50 കോടി നേട്ടവുമായി പ്രണവ്

പ്രണവ് മോഹൻലാൽ നായകനായെത്തിയ ഡീയസ് ഈറൈ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. ആറാം ദിവസമാണ് ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ചിത്രത്തിന്‍റെ ആഗോള ബോക്സ് ഓഫീസ് കളക്ഷനാണിത്. ഇതോടെ തുടർച്ചയായി മൂന്ന് ചിത്രങ്ങളാണ് പ്രണവിന്‍റേതായി അൻപത് കോടി ക്ലബ്ബിൽ എത്തിയത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം, വർഷങ്ങൾക്കു ശേഷം എന്നീ സിനിമകളും 50 കോടി കളക്ട് ചെയ്തിരുന്നു.

മോഹൻലാലിനുശേഷം തുടർച്ചയായി 50 കോടി നേടുന്ന മലയാള താരമായും പ്രണവ് മാറി. എമ്പുരാൻ, തുടരും, ഹൃദയപൂർവം എന്നീ സിനിമകൾ മോഹൻലാലിന്‍റേതായി തുടർച്ചയായി അൻപത് കോടി നേട്ടം സ്വന്തമാക്കിയിരുന്നു.

ഭൂതകാലം, ഭ്രമയുഗം എന്നീ രണ്ട് ഹൊറർ സിനിമകളുടെ തുടർച്ചയ്ക്കുശേഷം രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത ഡീയസ് ഈറെ ഒക്ടോബര്‍ 31നാണ് തിയറ്ററുകളിലെത്തിയത്.

 

Movies

ഇതാണു ഹൊറര്‍ പടം, ഭീതിവിതച്ച് 'ഡീയസ് ഇറെ'

മികവുറ്റ രീതിയിൽ ഒരു ഹൊറര്‍ സിനിമ എങ്ങനെ രൂപപ്പെടുത്തണമെന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് രാഹുല്‍ സദാശിവന്‍ കഥയെഴുതി സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഡീയസ് ഈറെ. ശബ്ദവും നിശബ്ദതയും ചേരുംപടി സംയോജിപ്പിച്ച് 115 മിനിറ്റുകള്‍ പേടി അനുഭവിപ്പിക്കുന്ന മേക്കിംഗ് ബ്രില്യന്‍സ്.

ഭൂതകാലത്തില്‍ തുടങ്ങി ഭ്രമയുഗത്തിലൂടെ ഡീയസ് ഈറെയിലെത്തുമ്പോള്‍ തനിക്കു പ്രിയപ്പെട്ട ഹൊറര്‍ ജോണറെന്ന കെട്ടിടത്തില്‍ നമ്മളെ പേടിപ്പെടുത്തുന്ന, ഞെട്ടലിലാഴ്ത്തുന്ന ചില പുതിയ നിഗൂഢ മുറികള്‍ പണിതീര്‍ക്കുകയാണു സംവിധായകന്‍ രാഹുല്‍ സദാശിവന്‍.

കൊച്ചിയിലുള്ള കണ്‍സ്ട്രക്‌ഷന്‍ സൈറ്റില്‍ എന്‍ജിനിയറാണ് പ്രണവിന്‍റെ കഥാപാത്രം രോഹന്‍. അച്ഛനും അമ്മയും സഹോദരിയുമൊക്കെ അമേരിക്കയിലാണ്. പട്ടണത്തിലെ വലിയ വീട്ടില്‍ ഒറ്റയ്ക്കാണു താമസം. ധാരാളം സുഹൃത്തുക്കളുമൊത്ത് ജീവിതം ആഘോഷിക്കുന്ന പ്രകൃതം. രോഹന്‍റെ ക്ലാസ്‌മേറ്റും സുഹൃത്തുമായിരുന്ന കനി ആത്മഹത്യ ചെയ്തുവെന്നു സുഹൃത്തില്‍ നിന്ന് രോഹന്‍ അറിയുന്നു. സുഹൃത്തിനൊപ്പം കനിയുടെ വീടുസന്ദര്‍ശിച്ചു സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്ന രോഹൻ നേരിടുന്ന അസാധാരണ സംഭവങ്ങളിലൂടെയാണു കഥാസഞ്ചാരം. തുടര്‍ന്നുള്ള പേടിപ്പെടുത്തുന്ന കഥാമുഹൂര്‍ത്തങ്ങളും വേറിട്ട കഥാസന്ദര്‍ഭങ്ങളും തിയറ്ററില്‍ ആസ്വദിക്കുന്നതാണു രസകരം.

പ്രവചനാതീതമാണ് ചിത്രത്തിന്‍റെ കഥാസഞ്ചാരം. ഓരോ നിമിഷവും അടുത്തു സംഭവിക്കാന്‍ പോകുന്നത് എന്തെന്ന ആകാംക്ഷ നിലനിര്‍ത്തുന്ന മേക്കിംഗ് സ്‌റ്റൈല്‍. വിൻഡോ കർട്ടനുകളെ തട്ടിനീക്കി കാറ്റ് വീശുമ്പൊഴും ചായക്കപ്പും സ്ഫടിക പാത്രങ്ങളും വീണുടയുമ്പൊഴും സിഗരറ്റ് കത്തിച്ചു വലിക്കുന്പോൾ പോലും ഹൊറര്‍ അനുഭവിപ്പിക്കാന്‍ പാകത്തില്‍ ശബ്ദം ഡിസൈന്‍ ചെയ്തുവെന്നത് എടുത്തുപറയാതെ വയ്യ. ഇത്തരമൊരു സസ്‌പെന്‍സ് ചിത്രത്തിന്‍റെ ഹൊറര്‍മൂഡിനു തീപിടിപ്പിക്കുംവിധം പശ്ചാത്തല സംഗീതമൊരുക്കിയ ക്രിസ്റ്റോ സേവ്യറും ശബ്ദം ഡിസൈന്‍ ചെയ്ത ജയദേവന്‍ ചക്കടത്തും ശബ്ദമിശ്രണം ഗംഭീരമാക്കിയ എം. ആര്‍. രാജാകൃഷ്ണനും കൈയടി നേടുന്ന കാഴ്ച.

Kerala

വിസ്മയ ‘തുടക്ക’ത്തിന് ക്ലാപ്പടിച്ച് പ്രണവ്

കൊച്ചി: നടൻ മോഹന്‍ലാലിന്‍റെ മകള്‍ വിസ്മയ അരങ്ങേറ്റം കുറിക്കുന്ന ജൂഡ് ആന്‍റണി ജോസഫ് ചിത്രമായ ‘തുടക്ക’ ത്തിന്‍റെ പൂജാചടങ്ങുകള്‍ കൊച്ചിയില്‍ നടന്നു. എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മോഹന്‍ലാലും കുടുംബവും പങ്കെടുത്തു. ആശീര്‍വാദ് സിനിമാസ് ആണ് സിനിമ നിര്‍മിക്കുന്നത്.

പൂജാചടങ്ങില്‍ സംവിധായകന്‍ ജൂഡ് ആന്‍റണി, ജോസഫ് മോഹന്‍ലാലിന് തിരക്കഥ കൈമാറി. സുചിത്ര മോഹന്‍ലാല്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. മകന്‍ പ്രണവാണ് ആദ്യക്ലാപ്പ് അടിച്ചത്. സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന ആന്‍റണി പെരുമ്പാവൂരിന്‍റെ മകന്‍ ആശിഷ് ജോഷിയെയും ആരാധകര്‍ക്കു മോഹന്‍ലാല്‍ പരിചയപ്പെടുത്തി.

“സിനിമയില്‍ വരണമെന്നോ നടനാകണമെന്നോ ആഗ്രഹിച്ച ആളല്ല ഞാന്‍. കാലത്തിന്‍റെ നിശ്ചയംപോലെ ഞാന്‍ സിനിമയില്‍ വന്നു. പ്രേക്ഷകരാണ് എന്നെ ഒരു നടനാക്കിയത്. എന്‍റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഒരു വിസ്മയമായിട്ടാണ് കണക്കാക്കുന്നത്.

എന്‍റെ മകളുടെ പേരുതന്നെ വിസ്മയ എന്നാണ്. ഒരു സിനിമയില്‍ അഭിനയിക്കണമെന്ന് അവള്‍ പറഞ്ഞു. അതിനുള്ള എല്ലാ സൗകര്യങ്ങളും നമുക്കുണ്ട്. വര്‍ഷങ്ങളായി നടത്തിവരുന്ന ഒരു പ്രൊഡക്‌ഷന്‍ കമ്പനിയും ഒപ്പം ആന്‍റണി പെരുമ്പാവൂരുമുണ്ട്’’- മോഹന്‍ലാല്‍ പറഞ്ഞു.

നല്ല സബ്ജക്ട് കിട്ടി. അതിന്‍റെ പേരുതന്നെ തുടക്കം എന്നാണ്. സിനിമായാത്രയില്‍ എന്‍റെ ഉയർച്ചതാഴ്ചകളിൽ ഒപ്പം ഒരുപാടു പേര്‍ ഉണ്ടായിരുന്നു. വിസ്മയയ്ക്കും അത്തരമൊരു ഭാഗ്യം ഉണ്ടാകട്ടെയെന്നു പ്രാര്‍ഥിക്കുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ആശീര്‍വാദ് സിനിമാസിന്‍റെ 25- ാം വാര്‍ഷികത്തിലാണ് വിസ്മയ മോഹന്‍ലാലിന്‍റെ സിനിമാ പ്രവേശനം പ്രഖ്യാപിച്ചത്. 2018 നുശേഷം ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് ‘തുടക്കം’. എഴുത്തിലും ചിത്രരചനയിലും യാത്രകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വിസ്മയയുടെ പുതിയ തുടക്കത്തെ ആകാംക്ഷയോടെയാണു പ്രേക്ഷകർ കാത്തിരിക്കുന്നത്.

Movies

പ്രണവ് മോഹൻലാലിന്‍റെ ഹൊറർ ത്രില്ലർ; ഡീയസ് ഈറെ റിലീസ് ട്രെയിലർ  

 ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറെ’യുടെ റിലീസ് ട്രെയിലർ പുറത്ത്.

ചിത്രത്തിന്‍റെ രണ്ടാമത്തെ ട്രെയിലർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒട്ടേറെ ദുരൂഹമായ പശ്ചാത്തലത്തിലാണ് പ്രണവ് മോഹൻലാലിന്‍റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്.

ഉദ്വേഗവും ആകാംഷയും മിസ്റ്ററിയും നിറഞ്ഞ ഹൊറർ ത്രില്ലർ ചിത്രമാണെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്ന ട്രെയിലറും പ്രേക്ഷകർക്ക് നൽകുന്നത്. നിലവാരമുള്ള ദൃശ്യങ്ങളും ഗംഭീര സംഗീതവും കോർത്തിണക്കി വമ്പൻ സാങ്കേതിക നിലവാരത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

 

Movies

ബെർലിനിൽ ചുറ്റിക്കറങ്ങി പ്രണവ്; പുതിയ സിനിമ ഇറങ്ങുന്നത് അറിഞ്ഞോയെന്ന് ആരാധകർ

ജർമനിയിൽ ചുറ്റിക്കറങ്ങി നടക്കുന്ന പ്രണവ് മോഹൻലാലിന്‍റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ബെർലിനിൽ വച്ച് ഒരുകൂട്ടം മലയാളി വിദ്യാർഥികളാണ് പ്രണവിനെ കണ്ടുമുട്ടിയത്.

ഓരോ സിനിമ ഇറങ്ങുമ്പോഴും അഭിമുഖങ്ങളും റീലുകളുമായി താരങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുന്ന പുതിയ കാലത്ത് സിനിമയുടെ റിലീസിന്‍റെ ടെൻഷനില്ലാതെ കറങ്ങിനടക്കുന്ന യുവതാരത്തെ കണ്ട് അദ്ഭുതപ്പെടുകയാണ് ആരാധകർ. ഒക്ടോബർ 31-നാണ് പ്രണവ് നായകനായെത്തുന്ന ഡീയസ് ഈറേ റിലീസാകുന്നത്.

Movies

പ്രണവ് മോഹൻലാലിന്‍റെ ഞെട്ടിക്കുന്ന പ്രകടനം; ‘ഡീയസ് ഈറേ’ ടീസർ

ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറേ’ (Dies Irae)യുടെ ടീസർ പുറത്തിറക്കി.

‘ഭ്രമയുഗ’ത്തിന് പിന്നിൽ പ്രവർത്തിച്ച അതേ ക്രിയേറ്റീവ് ടീം തന്നെയാണ് ‘ഡീയസ് ഈറേ’യുടെയും അണിയറയിൽ.

‘ഡീയസ് ഇറേ’ എന്നത് ലാറ്റിൻ വാക്കാണ്. മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയാണ് ഡീയസ് ഈറേ. ഡീയസ് ഈറേ എന്നാൽ ലാറ്റിനിൽ ഉഗ്ര കോപത്തിന്‍റെ ദിനം എന്നർത്ഥം. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണെന്ന് കരുതുന്നെങ്കിലും ഡീയസ് ഇറേയുടെ ഉൽഭവത്തെക്കുറിച്ചും അവകാശത്തിലും തർക്കങ്ങളുണ്ട്.

Movies

പുതിയ ലെവൽ അൺലോക്ക് ചെയ്ത് പ്രണവ് മോഹൻലാൽ; ‘ഡീയസ് ഈറേ’ പോസ്റ്റർ

ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറേ’യുടെ പുതിയ പോസ്റ്റർ പുറത്ത്. പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ലുക്ക് ആണ് പോസ്റ്ററിലുള്ളത്. ഇതുവരെ കാണാത്ത ലുക്കിലാണ് താരം എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഹൊറർ ത്രില്ലർ ചിത്രമായാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത്. പ്രണവിന്‍റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പോസ്റ്റർ റിലീസ്.

‘ഡീയസ് ഇറേ’ എന്നത് ലാറ്റിൻ വാക്കാണ്. മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയാണ് ഡീയസ് ഈറേ. ഡീയസ് ഈറേ എന്നാൽ ലാറ്റിനിൽ ഉഗ്ര കോപത്തിന്‍റെ ദിനം എന്നർത്ഥം. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണെന്ന് കരുതുന്നെങ്കിലും ഡീയസ് ഇറേയുടെ ഉൽഭവത്തെക്കുറിച്ചും അവകാശത്തിലും തർക്കങ്ങളുണ്ട്.

18 വരികളുള്ള കവിതയാണ് ഡീയസ് ഇറേ. കാഹളം മുഴക്കി ആത്മാക്കളെ ദൈവത്തിന്‍റെ സിംഹാസനത്തിനു മുന്നിൽ വിളിച്ചുകൂട്ടുന്ന അന്ത്യവിധിയാണ് ഈ കവിതയിൽ വിവരിക്കുന്നത്. ഇവിടെ രക്ഷപ്പെട്ടവരെ മോചിപ്പിക്കുകയും രക്ഷപ്പെടാത്തവരെ നിത്യജ്വാലകളിലേക്ക് എറിയുകയും ചെയ്യും. ദൈവത്തിന്‍റെ അന്ത്യ വിധിയും സ്വർഗത്തിലേക്കും നരകത്തിലേക്കും ആത്മാക്കളെ അയക്കുന്നതുമാണ് ഡിയസ് ഇറേയിൽ പ്രതിപാദിക്കുന്നത്.

ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഹൊറർ ഗണത്തിൽപെടുന്ന സിനിമയുടെ തിരക്കഥ നിർവഹിക്കുന്നതും രാഹുൽ തന്നെയാണ്.

സിനിമയുടെ ആർട്ട് ചെയ്യുന്നത് ജ്യോതിഷ് ശങ്കർ. ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി. സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്. സൗണ്ട് മിക്സ് രാജാകൃഷ്ണൻ എം.ആർ. മേക്കപ്പ് റോണെക്സ് സേവ്യർ. സ്റ്റണ്ട്സ് കലൈ കിംഗ്സൺ. വിഎഫ്എക്സ് ഡിജി ബ്രിക്സ്. പ്രൊഡക്‌ഷൻ കൺട്രോളർ അരോമ മോഹൻ. ചിത്രം ഈ വർഷം തന്നെ തിയറ്ററുകളിലെത്തും.

Latest News

Up